ഭൂമിയുടെ അവകാശികള്‍ക്ക് - ഡോ. തോമസ് ഐസക്ക് (2009-10 ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ നിന്നും)

അമേരിക്കയുടെയും മറ്റ് പാശ്ചാത്യരാജ്യങ്ങളുടേയും സങ്കുചിത താത്പര്യങ്ങള്‍ മൂലം കോപ്പന്‍ഹേഗന്‍ ഉച്ചകോടി പൊളിഞ്ഞെങ്കുലം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആ സമ്മേളനം മുന്നോട്ടുവെച്ച ആശങ്കകള്‍ നേരിടുന്നതില്‍ അമാന്തം പാടില്ല. ഈ ഭൂമി സര്‍വജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഭൂമിയുടെ അവകാശികളാര് എന്ന ചോദ്യത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. പതുക്കെയാണെങ്കിലും കേരളത്തില്‍ വേരുറയ്ക്കുന്ന പരിസ്ഥിതി അവബോധത്തെ ശക്തിപ്പെടുത്തുന്നതാണ്. ഈ ബജറ്റ്.
സര്‍,
1. 1000 കോടി രൂപയുടെ ഹരിത ഫണ്ടിന് രൂപം നല്‍കുകയാണ്. അഞ്ചുവര്‍ഷം കൊണ്ടാണ് ഈ തുക സമാഹരിക്കുക. ഇപ്പോള്‍ 100 കോടി രൂപ വകയിരുത്തുന്നു. വനമേഖലയിലെ ഡാമുകളിലെ ചെളിയും മണലും നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന വരുമാനത്തിന്റെ നാലിലൊന്ന് പണം ഈ ഫണ്ടിലേയ്ക്ക് നീക്കിവെയ്ക്കും. ചെളിയും മണലും നീക്കം ചെയ്യാത്തതിന്റെ ഫലമായി ഡാമുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നുള്ള ചെളിയും മണലും നീക്കം ചെയ്താല്‍ ഡാമുകളുടെ ജലസംഭരണ ശേഷിയും വൈദ്യുതോല്‍പാദന ശേഷിയും 20 ശതമാനമെങ്കിലും ഉയരും. വിശദമായ പഠനത്തിന് ശേഷം മുന്‍കരുതലുകളോടെ ഇത് ചെയ്യാനാകുമെന്ന് അരുവിക്കര, പുള്ളിയാര്‍, മലമ്പുഴ എന്നിവിടങ്ങലിലെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു സര്‍, ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക ഇടപെടലായിട്ടാണ് ഡാം ഡീസല്‍റ്റിംഗിനെ സര്‍ക്കാര്‍ വീക്ഷിക്കുന്നത്. ഇനി പുതിയ ഡാമുകള്‍ സംസ്ഥാനത്ത് പ്രയാസമാണ്. അതിനാല്‍ നിലവിലുള്ളവയെ സംരക്ഷിച്ചേ തീരു. പുഴകളില്‍ നിന്ന് മണലൂറ്റുന്നതും കളിമണ്ണിനായി പാടങ്ങള്‍ കുഴിക്കുന്നതും തടയാന്‍ ഇതുവഴി കഴിയും.
2. ക്ഷയിച്ച വനങ്ങളെ യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുത്ത് വനപ്രദേശത്തെ പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുത്ത് വനപ്രദേശങ്ങളെ സംയോജിപ്പിക്കുന്നതിനും യാതൊരു വിധ ഇടപെടലും അനുവദിക്കാത്ത കാതല്‍ മേഖലയെ സംരക്ഷിക്കുന്നതിനും ഈ ഫണ്ട് വിനിയേഗിക്കും. വനത്തിന്റെ പുനരുജ്ജീവനത്തിനും പുനസ്ഥാപനത്തിനുംവേണ്ടി ഈ മാര്‍ച്ച് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന 24 കോടി രൂപയും അടുത്ത വര്‍ഷം ലഭിക്കുമെന്ന് കരുതുന്ന 40 കോടി രൂപയും ഉപയോഗപ്പെടുത്താനാകും.
3. കേരളത്തിലെ കണ്ടല്‍ക്കാടുകളുടെ നല്ലൊരുഭാഗം സ്വകാര്യവ്യക്തികളുടെ കൈവശമാണ്. ഇവ സംരക്ഷിക്കുന്നതിന് പ്രോത്സാഹനമായി നല്‍കുന്നതാണ്. കാവുകള്‍ക്ക് വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത തുക പ്രോത്സാഹനം നല്‍കും. കേരളത്തിലെ സ്വാഭാവികപക്ഷിസങ്കേതങ്ങളെ സംരക്ഷിക്കാന്‍ വായനശാലകള്‍, നേര്‍ച്ചക്ലബുകള്‍ എന്നിവയ്ക്ക് വാര്‍ഷിക ഗ്രാന്റ് നല്‍കുന്നതാണ്. കടലാമ പ്രജനന കേന്ദ്രങ്ങളുടെ സംരക്ഷണമേറ്റെടുക്കുന്ന ക്ലബുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഇത്തരത്തിലുള്ള സഹായം നല്‍കും. ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നതിന് വനംവകുപ്പിന് 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പോരാതെ വരുന്ന തുക ഹരിതഫണ്ടില്‍ നിന്ന് ലഭ്യമാക്കും.
4. സര്‍, ഇത്തവണത്തെ മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഹരിതകേരളം പദ്ധതിയ്ക്ക് പിന്തുണ നല്‍കികൊണ്ട് ബഹുമാന്യമായ മാര്‍ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പറഞ്ഞ വാക്കുകള്‍ ഞാന്‍ സ്മരിക്കുകയാണ്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പുരയിടങ്ങളിലെ ജൈവവൈവിദ്ധ്യ പോഷണത്തിന് ഒരു സമഗ്രപരിപാടി പ്രഖ്യാപിക്കുന്നു. രണ്ടുവര്‍ഷംകൊണ്ട് 10 കോടി മരങ്ങള്‍ നടുന്നതിനാണ് പദ്ധതി. 100 കോടി രൂപയാണ് ഇതിന്റെ അടങ്കല്‍. ദേശീയ തൊഴിലുറപ്പ് പദ്ധതി, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, ഔഷധസസ്യ വികസനപരിപാടി, കശുമാവ് കൃഷി വികസനതദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടായിരിക്കും ഇത് നടപ്പാക്കുക. ഒരര്‍ത്ഥത്തില്‍ വനംവകുപ്പിം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നനടപ്പാക്കിക്കൊണ്ടിരിക്കുന്ന 6കോടി രൂപയുടെ ഹരിതകേരളം പദ്ധതിയുടെ വിപുലീകൃത രൂപമായിരിക്കും ഇത് ഇങ്ങനെ വ്യത്യസ്തമായ സ്‌കീമുകള്‍ സംയോജിപ്പിക്കുന്നതിന് ഹരിത ഫണ്ടില്‍ നിന്ന് 5 കോടി രൂപ അധികമായി വകയിരുത്തുന്നു.

ദക്ഷിത കൂടി ഒന്നരക്കോടി സി എഫ് എല്‍ ബള്‍ബുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. അടുത്ത ഘട്ടമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതാണ് ഗാര്‍ഹിക ഉപഭോക്താക്കളുടെ മറ്റൊരു 50 ലക്ഷം ബള്‍ബുകള്‍ കൂടി മാറ്റിസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും. ഇതുവഴി 2012 ആകുമ്പോഴേയ്ക്കും 300 മെഗാവാട്ട് വൈദ്യുതി പീക്ക്‌ലോഡ് സമയത്ത് ലാഭിക്കാനാവുമെന്ന് കരുതുന്നു. ഇത്രയും പുതിയ ഉല്‍പാദനശേഷി കൈവരിക്കുന്നതിന് 1200-1500 കോടി രൂപ വേണ്ടിവരും.
5) ഊര്‍ജസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഊര്‍ജ ക്രെഡിറ്റ് ഏര്‍പ്പെടുത്തും. കഴിഞ്ഞ വര്‍ഷത്തെ ശരാശരി ഉപഭോഗത്തില്‍ നിന്ന് കുറവുണ്ടാകുന്ന ഓരോ യൂണിറ്റ് വൈദ്യുതിയ്ക്കും ഒരു നിശ്ചിച തുക ക്രെഡിറ്റായി നല്‍കും. ആറു മാസം കൂടുമ്പോഴാണ് ഈ ക്രെഡിറ്റ് നല്‍കുക. ഇതുപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത പ്രസാധകരില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാം. അതല്ലെങ്കില്‍ വീട്ടുകാര്‍ക്ക് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. അതല്ലെങ്കില്‍ വീട്ടുകാര്‍ക്ക് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. 100 കോടി രൂപ ചെലവുവരുന്ന ഈ സ്‌കീമിലേയ്ക്ക് ഹരിതഫണ്ടില്‍ നിന്ന് 25 കോടി രൂപ നീക്കിവെയ്ക്കുന്നു.
6. എല്ലാ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഊര്‍ജ ഓഡിറ്റ് നിര്‍ബന്ധമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് അഞ്ച് ശതമാനം പലിശയ്ക്ക് കെ എഫ് സി, കെ എസ് ഐ ഡി സി എന്നിവയില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതാണ്. എന്‍ജി ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍, ലക്ഷ്യം കൈവരിക്കാത്ത ഹൈടെന്‍ഷന്‍, എക്‌സ്‌ട്രൈ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കും.
7. കേരളത്തില്‍ 35 ലക്ഷം കുടുംബങ്ങള്‍ പൂര്‍ണമായും വിറകിനെ ആശ്രയിക്കുന്നവരാണ്. ഇതില്‍ 20 ലക്ഷം കുടുംബങ്ങള്‍ ദക്ഷതകൂടിയ അടുപ്പുകള്‍ ഉപയോഗിച്ചാല്‍ 10-15 ലക്ഷം ടണ്‍ കാര്‍ബണ്‍ നിര്‍ഗമനം ഒഴിവാക്കാനാകും. മൂന്നു വര്‍ഷംകൊണ്ട് ഈ ലക്ഷ്യം കൈവരിക്കാം. ഈ കാമ്പയിന് അനര്‍ട്ടിലുള്ള നീക്കിയിരിപ്പ് തുകയടക്കം 15 കോടി രൂപ ചെലവിടുന്നതാണ്.
8. കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന ഗതാഗതപ്രശ്‌നത്തിനുള്ള പരിസ്ഥിതി സൗഹൃദ പരിഹാരം റെയില്‍ ഗതാഗതവും ജലഗതാഗതവും ശക്തിപ്പെടുത്തുകയാണ്. ദേശീയ ജലപാതയുടെ നിര്‍മ്മാണത്തിനും ഫീഡര്‍ കനാലുകളുടെ നവീകരണത്തിനുമായി 100 കോടി രൂപ വകയിരുത്തുന്നു. അതിവേഗ റെയില്‍ കോറിഡോറിന്റെ പഠനം പൂര്‍ത്തീയാക്കി കമ്പനി രൂപീകരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുന്നതാണ്.
ഫ്‌ളാറ്റുകള്‍ തുടങ്ങിയ വന്‍കിട കെട്ടിടങ്ങള്‍ക്ക് ഗ്രീന്‍ കെട്ടിടനിര്‍മ്മാമ സങ്കേതങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ഗ്രീന്‍ കെട്ടിടങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഒരു ശതമാനം ഇളവ് അനുവദിക്കും. ഇനി മേല്‍ നിര്‍മ്മാണം നടത്തുന്ന കേരളസര്‍ക്കാരിന്റെ എല്ലാ വലിയ കെട്ടിട സമുച്ചയങ്ങളും ഗ്രീന്‍ സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായിട്ടായിരിക്കും.


0 comments:

Post a Comment